പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദർഗ(ഉർദു: حاجی علی درگاہ , മറാഠി: हाजी अली दर्गा, ഹിന്ദി: हाजी अली दरगाह, ഗുജറാത്തി: હાજી અલી દરગાહ). അറേബ്യൻ കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ദർഗ.
കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ് ഹാജി അലി. പതിനഞ്ചാം നൂറ്റാണ്ടിൽ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയിൽ താമസമാക്കിയ പീർ ഹാജി അലി ഷാ ബുഖാരിയുടെ ദർഗയുടെ നിർമ്മാണം 1431-ലാണ് പൂർത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദർഗയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അര ലക്ഷത്തിലധികം വിശ്വാസികൾ എത്താറുണ്ട്.
2012 ൽ ദർഗയ്ക്കുള്ളിൽ സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിഷേധിച്ചു. മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ട്രസ്റ്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു.